Tuesday, February 24, 2015

പെങ്ങൾ

കാരണവൻമാർ പറഞ്ഞ്കേട്ടിട്ടുണ്ട് 
കുടുമ്പ വഴക്കിന്നൊടുവിൽ 
ഭാഗം വാങ്ങി പിരിഞ്ഞു പോയൊരു ചേച്ചിയെ പറ്റി.
പക മൂത്ത്, വെറുപ്പിൻ്റെ തീക്കൂട്ടി 
ഒരുപാട് ജീവനുകൾ ബലി കൊടുത്തിട്ടിണ്ട് 
നമ്മളന്നുമിന്നും.
മലാലാ നീ പറഞ്ഞതാണ് ശരി ,
ഒരുമിച്ചു പോകണം ഇനി നമ്മൾ
മറക്കണം പൊറുക്കണം
പഴകി ദ്രവിച്ചൊരാ പകയും വെറുപ്പും.
മലാലാ നീ ഞങ്ങളുടെ കുഞ്ഞു പെങ്ങൾ
ഇനി നമുക്ക് ഒരുമിച്ച് പോരാടാം.
കുടുമ്പ വഴക്ക് പഴങ്കതയാവട്ടേ...

മുള്ള്

മുള്ളിനോട് പരിഭവിച്ചൊരു പൂവ് പറഞ്ഞു 

''നീയാണ് എന്നെ വിരൂപയാക്കുന്നത് ''

കൂടെയുള്ള പൂക്കളത് ഏറ്റു പറഞ്ഞു 

''അതെ, നീയാണ് ഞങ്ങളെ വിരൂപകളാക്കിയത്''

പൂവിനുവേണ്ടി സ്വയം വിരൂപനായ മുള്ള് 

ആരോടും ഒന്നും പറഞ്ഞില്ല ..

Friday, June 13, 2014

(രണ്ട് വരി കവിത)


രക്തസാക്ഷി പ്രവാസിയോട് പറഞ്ഞു

''ഞാൻ തീപ്പെട്ടികൊള്ളിയാണെങ്കിൽ

നീ മെഴുകുതിരിയാണ്.''

Friday, September 2, 2011

യാത്ര

യാത്രകള്‍ മനസ്സിനെ
ശൂന്യമാക്കും ..
കറ പുരണ്ട ഓര്‍മ്മകളെ
അത് കഴുകികളയുന്നു .
മിന്നിമറയുന്ന പുതു -
കാഴ്ചകള്‍
ഇനിയും ജനിച്ചിട്ടില്ലാത്ത
ഓര്‍മ്മകള്‍ക്കായ്‌-
കളമൊരുക്കി കാത്തിരിക്കുന്നു ..

Thursday, July 21, 2011

'' പെയ്തൊഴിയുമ്പോള്‍''

(1)
മഴ
മേഘത്തോട് കലഹിച്ച്
പെയ്തോഴിഞ്ഞതാണ് ,
അകന്നു പോകുമ്പോള്‍
മഴയ്ക്ക്‌ അറിയില്ലായിരുന്നു
മേഘം സ്വയം-
ഇല്ലാതാകുന്നത് ..
ഇനിയൊരു തിരിച്ചുപോക്ക്
അസാധ്യമാണെന്നതും ..

-------------------------------------------------------------------
(2)
മഴ ചിലപ്പോള്‍
ഭീകരമായിരിക്കും,
മറ്റു ചിലപ്പോള്‍
ബാധ്യതയും ,
എന്നാലും പെയ്തൊഴിഞ്ഞ
ഈ ശാന്തത ,
അതിലേറെ
ഭീകരമായി തോനുന്നു .
കാര്‍മേഘങ്ങള്‍ നെഞ്ചിലൊരു
വിങ്ങലായ്
അടക്കിപിടിച്ച മഴ
വന്യമായ് പെയ്തു തീരുമ്പോള്‍
മേഘങ്ങള്‍ക്ക്
നിര്‍വൃതിയുണ്ടാകുമോ ?
അതോ നഷ്ട ബോധമോ ?
അല്ലെങ്കില്‍
സ്വയം ഇല്ലാതായത്തിന്റെ
ശൂന്യതയോ ...?

Monday, July 18, 2011

കവിത

എന്റെയുള്ളില്‍ നിനക്കിന്നു
എത്രയാണ് പ്രായം..?
ഒരു കുന്നോളം മൌനം ,
...അല്ലെങ്കില്‍ ഒരു നിമിഷത്തെ -
ഒറ്റപെടല്‍ .
അത് മതിയായിരുന്നു
നിനക്ക് പിറക്കാന്‍ .
എന്നിട്ടും ഓരോ മൌനത്തിലും
നിന്നെ ഞാന്‍ തലോടി ,
ഓരോ ഒറ്റപെടലിലും
നീ വളര്‍ന്നു ..
ഒരാഴ്ചയുടെ നോവ്‌ പോലും
താങ്ങാനാവാതെ
പിറന്നുപോയ
നിന്റെ സോദരരെ പോലെ
ഇരുളിലടഞ്ഞു പോവരുത് നീയും ..
അവരെ നീ തുറന്നു വിടുക ..
ഈ വിശാല ലോകത്തില്‍
അനേകം സര്‍ഗാത്മക -
ഹൃദയങ്ങളിലൂടെ
അവരെയും കൂട്ടി നീ -
പറക്കുക .
ഇനി വരും മൌനത്തില്‍
നിനക്കൊരു അനിയത്തിയെ കൂടി തരാം ..

Tuesday, March 15, 2011

എന്റെ സ്വര്‍ഗം

വരൂ നമുക്കാ -
പുളിമര ചുവട്ടിലേയ്ക്കു പോകാം .
നനുത്ത പച്ച
പുല്ലുവിരിച്ച
നട വരമ്പില്‍ചെന്നിരിക്കാം ..
കയ്യിലെ ലഹരി
നുരയുന്ന പാത്രം ,
സിരയില്‍ പകര്‍ന്നു
വറ്റിചീടുക..
ചുറ്റിലും കണ്ടല്‍ക്കാടുകള്‍-
ക്കിടയിലെ, വന്ന്യത
കണ്ടാസ്വതിചീടുക ..
വെയില്‍ മങ്ങി
ചുവന്ന മേഖങ്ങളെ
പുക ചുരുളുകളൂതി
മറയ്ക്കണം .
ചില്ലകള്‍ക്കിടയില്‍
കലപില കൂട്ടുന്ന
കിളികളെ നോക്കി
ഉച്ചത്തില്‍ പാടുക ,
ഇതാണെന്റെ ലോകം .
ഇതാണെന്റെ സ്വര്‍ഗ്ഗവും .