Friday, September 2, 2011

യാത്ര

യാത്രകള്‍ മനസ്സിനെ
ശൂന്യമാക്കും ..
കറ പുരണ്ട ഓര്‍മ്മകളെ
അത് കഴുകികളയുന്നു .
മിന്നിമറയുന്ന പുതു -
കാഴ്ചകള്‍
ഇനിയും ജനിച്ചിട്ടില്ലാത്ത
ഓര്‍മ്മകള്‍ക്കായ്‌-
കളമൊരുക്കി കാത്തിരിക്കുന്നു ..

Thursday, July 21, 2011

'' പെയ്തൊഴിയുമ്പോള്‍''

(1)
മഴ
മേഘത്തോട് കലഹിച്ച്
പെയ്തോഴിഞ്ഞതാണ് ,
അകന്നു പോകുമ്പോള്‍
മഴയ്ക്ക്‌ അറിയില്ലായിരുന്നു
മേഘം സ്വയം-
ഇല്ലാതാകുന്നത് ..
ഇനിയൊരു തിരിച്ചുപോക്ക്
അസാധ്യമാണെന്നതും ..

-------------------------------------------------------------------
(2)
മഴ ചിലപ്പോള്‍
ഭീകരമായിരിക്കും,
മറ്റു ചിലപ്പോള്‍
ബാധ്യതയും ,
എന്നാലും പെയ്തൊഴിഞ്ഞ
ഈ ശാന്തത ,
അതിലേറെ
ഭീകരമായി തോനുന്നു .
കാര്‍മേഘങ്ങള്‍ നെഞ്ചിലൊരു
വിങ്ങലായ്
അടക്കിപിടിച്ച മഴ
വന്യമായ് പെയ്തു തീരുമ്പോള്‍
മേഘങ്ങള്‍ക്ക്
നിര്‍വൃതിയുണ്ടാകുമോ ?
അതോ നഷ്ട ബോധമോ ?
അല്ലെങ്കില്‍
സ്വയം ഇല്ലാതായത്തിന്റെ
ശൂന്യതയോ ...?

Monday, July 18, 2011

കവിത

എന്റെയുള്ളില്‍ നിനക്കിന്നു
എത്രയാണ് പ്രായം..?
ഒരു കുന്നോളം മൌനം ,
...അല്ലെങ്കില്‍ ഒരു നിമിഷത്തെ -
ഒറ്റപെടല്‍ .
അത് മതിയായിരുന്നു
നിനക്ക് പിറക്കാന്‍ .
എന്നിട്ടും ഓരോ മൌനത്തിലും
നിന്നെ ഞാന്‍ തലോടി ,
ഓരോ ഒറ്റപെടലിലും
നീ വളര്‍ന്നു ..
ഒരാഴ്ചയുടെ നോവ്‌ പോലും
താങ്ങാനാവാതെ
പിറന്നുപോയ
നിന്റെ സോദരരെ പോലെ
ഇരുളിലടഞ്ഞു പോവരുത് നീയും ..
അവരെ നീ തുറന്നു വിടുക ..
ഈ വിശാല ലോകത്തില്‍
അനേകം സര്‍ഗാത്മക -
ഹൃദയങ്ങളിലൂടെ
അവരെയും കൂട്ടി നീ -
പറക്കുക .
ഇനി വരും മൌനത്തില്‍
നിനക്കൊരു അനിയത്തിയെ കൂടി തരാം ..

Tuesday, March 15, 2011

എന്റെ സ്വര്‍ഗം

വരൂ നമുക്കാ -
പുളിമര ചുവട്ടിലേയ്ക്കു പോകാം .
നനുത്ത പച്ച
പുല്ലുവിരിച്ച
നട വരമ്പില്‍ചെന്നിരിക്കാം ..
കയ്യിലെ ലഹരി
നുരയുന്ന പാത്രം ,
സിരയില്‍ പകര്‍ന്നു
വറ്റിചീടുക..
ചുറ്റിലും കണ്ടല്‍ക്കാടുകള്‍-
ക്കിടയിലെ, വന്ന്യത
കണ്ടാസ്വതിചീടുക ..
വെയില്‍ മങ്ങി
ചുവന്ന മേഖങ്ങളെ
പുക ചുരുളുകളൂതി
മറയ്ക്കണം .
ചില്ലകള്‍ക്കിടയില്‍
കലപില കൂട്ടുന്ന
കിളികളെ നോക്കി
ഉച്ചത്തില്‍ പാടുക ,
ഇതാണെന്റെ ലോകം .
ഇതാണെന്റെ സ്വര്‍ഗ്ഗവും .

Saturday, January 15, 2011

തിരിച്ചറിവ്

എന്റെ ശിരസ്സില്‍,
അദൃശ്യമാമേതോ മഷിയാല്‍
എന്തൊക്കെയോ നീ
കുത്തി വരഞ്ഞിട്ടു ..
പിറന്നു വീണ സമയം
ഗണിച്ചു "നിന്റെ -
പരിഭാഷകന്‍" ,
അത് കടലാസില്‍
പകര്‍ത്തി തന്നു ..
എന്റെ കര്‍മ്മങ്ങളെല്ലാം
മുന്‍പേ വിധിച്ച
സര്‍വജ്ഞ്ജനാം നിന്റെ
നൈതിക ബോധം
നശിച്ചു പോയോ ?

അല്ലെങ്കിലെന്തിനിപ്പോള്‍
എന്നെ പഴിക്കുന്നു ?
പാപവും പുണ്യവും
മുന്‍പേ രചിച്ച നീ,
ആടിതിമിര്‍ത്ത വെറും
കളിപ്പാവയാമെന്നെ
ശിക്ഷിപ്പിതേതു -
നൈതിക ശാസ്ത്രത്താല്‍..?
ഇവ്വിധം നീച്ചമാം
കിരാത വ്യവസ്ഥയോ ,
ദൈവികമെന്ന് നാം
വാഴ്ത്തുന്നതൊക്കെയും .!!
സ്വേച്ചനാം നീയിനി
ഞെളിയേണ്ട ഒരിക്കലും ,
വാഴ്ത്തുകയില്ല ഞാന്‍
പ്രാര്‍ത്ഥനയാലിനി,
കൈകൂലി പോലും
തരികയില്ലായിനി -
നേര്‍ച്ചകള്‍ തന്‍ രൂപത്തില്‍ പോലും ..